Thursday, July 22, 2010

"ലോകമേ തറവാട് "


ശവംതീനി കഴുകന്മാര്‍ക്ക്
വിഹരിക്കാന്‍
മനസ്സിന്റെ മച്ചകം
തുറന്നു കൊടുത്ത
ആഥിതേയന്റെ വിധേയത്വം

സഹോദരന് മുന്‍പില്‍
വലിച്ചു കെട്ടിയ
മുള്ള് വേലികളില്‍
ജാതിപ്പിശാചിന്റെ
കൂര്‍ത്തു തുരുമ്പിച്ച
കണ്ണുകള്‍ കുറുകുന്നു

മനസ്സുണര്‍ത്തുന്ന
മൗനസങ്കീരത്തനങ്ങളില്‍
ഹൃദയമുരുക്കിയോഴുക്കിയ
കണ്ണീര്‍ പുഴകളില്‍
സ്വപ്നസായൂജ്യങ്ങള്‍ക്ക് മേല്‍
നിമിഷാര്തങ്ങള്‍ചൊരിഞ്ഞ
മാരിയുടെ കുളിരില്‍
ഇവിടെയെല്ലാമുയരുന്നത്
നിന്റെ ഗദ്ഗതം മാത്രം

വിയര്‍പ്പിന്റെ
വിളനിലങ്ങളില്‍
പുഷ്പ്പിച്ചത്
മൂന്നുനിറമുള്ള പൂക്കള്‍

സഹനത്തിന്റെ സീമകളില്‍
ഞാന്‍ ദാനമായര്‍പ്പിച്ചത്
ഭൂമികന്യയുടെ
പച്ചപ്പുകള്‍

നമുക്കിടയില്‍
കാലമുയര്‍ത്തിയത്
ഈ ദ്രവിച്ച മുള്ളുവേലിയും
ഒരിക്കലും ഒടുങ്ങാത്ത
മൌനവും

നിദ്രയുടെ അവസാന യാമവും
കടന്നു നീ മടങ്ങി വരുക
ദുരയും കൊതിയും
വലിച്ചു കെട്ടിയ
ഈ അതിരുകള്‍
നമുക്ക് പറിച്ചെറിയാം

"ലോകമേ തറവാടെന്നുറക്കെ" പാടാം

No comments:

Post a Comment